കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Friday 25 September 2015

കാലമെത്ര ഒഴുകി, കരുത്തു ചോരാതെ ഒഴുകിൽ മന !!

വരവൂർ ∙ തൃശൂർ–പാലക്കാട് ജില്ലാതിർത്തിയായ വിരുട്ടാണം ഒഴുവത്രയിൽ തലയെടുപ്പോടെ നിൽക്കുന്നു ഒഴുകിൽ മന. മഴയെത്ര തകർത്തടിച്ചു പൊയ്താലും ശക്തിയായ കാറ്റാഞ്ഞു വീശിയാലും ഒഴുകിൽ മനയുടെ ഓടുമേഞ്ഞ മേൽക്കൂരയിൽ ഒരു തുള്ളി ചോർച്ചയോ ഒരോടുപോലും സ്ഥാനം തെറ്റുകയോ ചെയ്യില്ലെന്നാണു പണ്ടു പറഞ്ഞിരുന്നത്.
പൗരാണിക തച്ചുശാസ്ത്ര വൈഭവത്തിന്റെ മകുടോദാഹരണമായ ‘അമ്പലത്തൂക്കം’ മാതൃകയിലാണത്രേ ഒഴുകിൽ മനയുടെ മേൽക്കൂര നിർമാണം. നാനാജാതി വൃക്ഷലതാദികൾ ഇടതിങ്ങി വളരുന്ന ആറരയേക്കർ പറമ്പിന്റെ നടുവിലാണ് മൂവായിരത്തിലധികം ചതുരശ്രയടി വിസ്തൃതിയുള്ള ഒഴുകിൽ മന.
ഇരുന്നൂറ്റൻപതോളം വർഷം പഴക്കമുള്ളതാണ് മൂന്നു നിലയിലുള്ള മന. വടക്കിനി, തെക്കിനി, കിഴക്കിനി, വിശാലമായ പൂമുഖം എന്നിവയ്ക്കു പുറമെ പത്തിലേറെ മുറികളും ഒട്ടേറെ ചെറിയ അറകളുമുണ്ട് മനയ്ക്കുള്ളിൽ. രാമൻ നമ്പൂതിരിപ്പാടും ഭാര്യ ലീല അന്തർജനവും മക്കളായ റിനോഷ് നമ്പൂതിരിപ്പാട്, ഭവദാസ് നമ്പൂതിരിപ്പാട് എന്നിവരും ഇവരുടെ കുടുംബാംഗങ്ങളുമാണ് മനയിലെ ഇപ്പോഴത്തെ താമസക്കാർ.
രാമൻ നമ്പൂതിരിയുടെ മുത്തച്ഛന്റെ അനുജൻ പരമേശ്വരൻ നമ്പൂതിരിപ്പാടാണ് മന നിർമിച്ചത്. പണ്ടുകാലത്ത് 10,000 പറ നെല്ല് പാട്ടവരവുണ്ടായിരുന്ന ഒഴുകിൽ മനയിൽ ഇന്ന് നെൽകൃഷി പാടെ ഒഴിവാക്കിയിരിക്കുന്നു. എട്ടുകെട്ടായിരുന്ന മന വർഷങ്ങൾക്കു മുൻപ് ഒരു ഭാഗം പൊളിച്ച് നാല് കെട്ടായി ചുരുക്കി.



ബാക്കിയുള്ള മന ഇപ്പോഴത്തെ താമസക്കാരായ രാമൻ നമ്പൂതിരിപ്പാടും കുടുംബവും വൃത്തിയോടും മനയുടെ പ്രൗഢി മങ്ങാതെയും കാത്തു പരിപാലിക്കുന്നു. വേദത്തിലും സംസ്കൃതത്തിലും അഗാധ പാണ്ഡിത്യം നേടിയവരായിരുന്നു മനയിലെ പൂർവികരെന്ന് രാമൻ നമ്പൂതിരിപ്പാട് ഓർക്കുന്നു. മനയോളം തന്നെ പഴക്കുമുള്ള കുളപ്പുരയും പത്തായപ്പുരയും മനപ്പറമ്പിലെ കൗതുക കാഴ്ചകളാണ്.സമീപക്ഷേത്രത്തിൽ എല്ലാ വർഷവും മീന മാസത്തിൽ നടക്കുന്ന തോൽപ്പാവക്കൂത്തിനെത്തുന്ന കലാകാരൻമാർ ഇന്നും സ്ഥിരമായി താമസിക്കുന്നത് മനയിലെ പത്തായപ്പുരയിലാണ്. ഒഴുവത്രയിലെ പുതുകുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായും ഒഴുകിൽമന അറിയപ്പെടുന്നു.

No comments:

Post a Comment