കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Monday 14 September 2015

വെളുത്തേടത്ത് തരണനെല്ലൂര്‍ മന !!


കിഴുപ്പിള്ളിക്കര: തൃപ്രയാര്‍ ശ്രീരാമസ്വാമി (തേവര്‍) എഴുന്നള്ളിയെത്തുന്ന തന്ത്രിയില്ലം വെളുത്തേടത്ത് തരണനെല്ലൂര്‍ മന (പടിഞ്ഞാറെ മന) ഇന്നും പ്രതാപത്തിന്റെ നെറുകയിലാണ്.
ആറാട്ടുപുഴ ദേവസംഗമത്തില്‍ നെടുനായകത്വം വഹിക്കാനാണ് തേവര്‍ പോകുന്നത്. 

മനയുടെ പൂമുഖം അഴിമാവ് കടവ് റോഡില്‍ നിന്നാല്‍ കാണാവുന്ന രീതിയിലാണ്. തേവരെക്കാള്‍ ഉയരത്തില്‍ നിന്ന് തേവരെ നോക്കി കാണേണ്ട എന്നുവെച്ച് ഈ പ്രദക്ഷിണ വഴിയിലെ വീടുകള്‍ക്കൊന്നും രണ്ടാം നിലയില്ലെന്നതും യാദൃഛികം. മനയ്ക്കാണെങ്കില്‍ പടിപ്പുരയില്ല. എട്ടുകെട്ടിലുള്ള മനയ്ക്ക് രണ്ടാം നിലയില്ല. മന പഴയ പ്രതാപം നിലനിര്‍ത്തി നവീകരിച്ചിട്ടുണ്ട്.

മൂന്ന് കൊമ്പന്‍മാരുടെ അകമ്പടിയോടെ മേളത്തോടെ എത്തുന്ന തേവരെ തെക്കിനിയിലാണ് ഇറക്കി പൂജിയ്ക്കുക. ഇതിനായി സമീപത്തെ ശ്രീലകത്തെ കെടാവിളക്കില്‍ നിന്നും ദീപം കൊണ്ടുവരും. കിഴക്കിനിയിലും പടിഞ്ഞാറ്റിനിയിലും വടക്കിനിയിലും നിന്നാല്‍ ഭക്തര്‍ക്ക് തേവരെ കാണാം. പഴയ തച്ചുശാസ്ത്രമനുസരിച്ച് തേക്കിന്റെയും ഇരുമുള്ളിന്റെയും ലക്ഷണമൊത്ത മരങ്ങള്‍കൊണ്ടാണ് തൂണുകളും ഉത്തരങ്ങളും നിര്‍മ്മിച്ച് ഈ ഭാഗം കമനീയമാക്കിയിട്ടുള്ളത്. 5800 മീറ്റര്‍ ചതുരശ്ര അടിയാണ് ഇല്ലത്തിന്റെ വിസ്തൃതി. തേവരോടൊപ്പം എത്തുന്നവര്‍ക്കും ഭക്തര്‍ക്കും പ്രസാദ ഊട്ടിനായി 200 പേര്‍ക്കിരിക്കാവുന്ന സ്ഥിരം ഊട്ടുപുര മനയിലുണ്ട്.

തരണനെല്ലൂര്‍ മനയിലെ കാരണശ്രേഷ്ഠന്മാര്‍ ഇവിടെ പ്രതിഷ്ഠിച്ചത് അഷ്ടനാഗ ഗണത്തില്‍പ്പെടുന്ന നാഗങ്ങളടക്കം 12 നാഗങ്ങളെയാണ്. ജൈവ സമ്പത്തുള്ള ഈ പ്രദേശത്തെ വലിയ നാഗക്കാവ് ഇന്നും ഇല്ലത്തിന് മുതല്‍കൂട്ടാണ്. ഭൂപ്രകൃതിയനുസരിച്ച് താന്ത്രിക കര്‍മ്മം ചെയ്യുന്ന ക്ഷേത്രങ്ങള്‍ നാലായി തിരിച്ചെങ്കിലും 432 ക്ഷേത്രങ്ങളിലെ കാര്‍മ്മികത്വം ഈ ഇല്ലത്തിനാണ്. പ്രമുഖ 12 വേട്ടേയ്ക്കരന്‍ ക്ഷേത്രങ്ങളിലൊന്ന് ഈ ഇല്ലത്തോട് ചേര്‍ന്നാണ്. ഇല്ലത്തിനു കീഴില്‍ നാരായണമംഗലം ഭഗവതി ക്ഷേത്രമുണ്ട്. മനയിലെ കാരണവരായ തരണനെല്ലൂര്‍ പത്മനാഭന്‍ നമ്പൂതിരിയാണ് താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്യുന്നത്. അഷ്ടമംഗല തട്ടടക്കും മനയിലുണ്ടാകേണ്ട പൂര്‍വ്വീകരുടെ ആവണിപ്പലകയും വാല്‍ക്കണ്ണാടിയുമൊക്കെ സൂക്ഷിച്ചിട്ടുണ്ട്.

No comments:

Post a Comment