കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Wednesday 16 September 2015

കേരളീയ ഗ്രാമങ്ങൾ പണ്ടിങ്ങനെയായിരുന്നു... !!

അന്നമനട ∙ ഉത്രാടച്ചന്തയുടെ അലയൊലികളടങ്ങിയ കല്ലൂർച്ചന്തയുടെ ഓണസ്മൃതികൾക്ക് കാവലാളായി വിളക്കുകാലും സംഭാരത്തൊട്ടിയും . പതിറ്റാണ്ടുകൾക്കുമുമ്പ് ഗ്രാമീണകേരളത്തിന്റെ നിറവാർന്ന ഓണക്കാഴ്ചകളിലൊന്നായിരുന്നു ഗ്രാമച്ചന്തകൾ.
ഓണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കർഷകരും കച്ചവടക്കാരും കാളവണ്ടികളും തിങ്ങിനിറഞ്ഞ ചന്തകളായിരുന്നു അക്കാലത്തേത്. കൂടാതെ മൺപാത്രക്കാർ, കുട്ടയും വട്ടിയും മുറവുമെല്ലാം വിൽക്കാനെത്തുന്നവർ തുടങ്ങിയവർ ഇവിടെയെത്തും. ദൂരെദിക്കുകളിൽ നിന്ന് കാളവണ്ടിയിലും തലച്ചുമടായും എത്തുന്ന സാധനങ്ങൾ പുലർച്ചയ്ക്കു മുമ്പേ ചന്തയിൽ സ്ഥാനം പിടിക്കും. പുലർകാലത്തുതന്നെ ആവശ്യക്കാരെത്തിത്തുടങ്ങും.










പഴയ കല്ലൂർച്ചന്തയിൽ എത്തുന്നവർക്കു ദാഹം ശമിപ്പിക്കാനായി സംഭാരം ഒഴിച്ചുവച്ചിരുന്ന കൽത്തൊട്ടി.
രാത്രിയിലെത്തുന്നവർക്ക് വെളിച്ചത്തിനായി അക്കാലത്തെ ഭരണാധിപൻമാർ സ്ഥാപിച്ചതാണ് വിളക്കുകാലുകൾ. സന്ധ്യയ്ക്കു മുമ്പേ ഇവ കൊളുത്തി കണ്ണാടിക്കൂടുകൊണ്ട് മൂടും. പിന്നെ കാറ്റും മഴയുമൊന്നും പ്രശ്നമല്ല. ഇത്തരത്തിൽ അനേകം കാലുകൾ ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ദൂരെ ദിക്കുകളിൽ നിന്നു നടന്നെത്തുന്നവർക്ക് ദാഹമകറ്റാൻ കൽത്തൊട്ടി നിറയെ സംഭാരവുമുണ്ടാകും. ഇത് ആവോളം മുക്കിക്കുടിക്കാം. അമ്പതുകൊല്ലം മുൻപു വരെ ചന്ത പ്രവർത്തിച്ചിരുന്നതായി പഴമക്കാർ പറയുന്നു.
പഴയ കല്ലൂർ ചന്തയിൽ ഉപയോഗിച്ചിരുന്ന വിളക്കുമാടം.



No comments:

Post a Comment