കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Monday 14 September 2015

പ്രൗഢിയില്‍ കാട്ടകാമ്പാല്‍ പെരുമ്പുള്ളി മന !!


കാട്ടകാമ്പാല്‍: 'തോണി എത്തേണ്ടത് കാട്ടകാമ്പാല്‍ കടവില്‍. കടവിറങ്ങിയാല്‍ പെരുമ്പിള്ളി ഇല്ലമായി. കടവ് കടന്നുവരുന്ന വഴി പോക്കര്‍ എത്രയായാലും അവരെ സ്‌നേഹപൂര്‍വം സ്വാഗതം ചെയ്യും പെരുമ്പിള്ളിക്കാര്‍. വലിയ പ്രഭു കുടുംബം...' ദേവകി നിലയംകോടിന്റെ 'കാലപ്പകര്‍ച്ചകള്‍' എന്ന നോവലില്‍ പെരുമ്പുള്ളി മനയെക്കുറിച്ച് പ്രതിപാദിക്കുന്നതിങ്ങനെയാണ്. നാനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള മന കാട്ടകാമ്പാല്‍ ഭഗവതീക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലാണ്. ഇന്നും ചരിത്രത്തിന്റെ തുടിപ്പുകളുമായി.

'ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മഞ്ചേരിയില്‍നിന്ന് കാട്ടകാമ്പാലിലെത്തിയ നമ്പൂതിരി കുടുംബമാണ് എട്ടുകെട്ടുള്ള മന പണിതുയര്‍ത്തിയത്. 3,500 ഓളം ചതുരശ്ര അടിയുള്ള മനയ്ക്ക് ഓലയാണ് മേഞ്ഞിരുന്നത്. കൃഷിയില്‍ താത്പര്യമുള്ള നമ്പൂതിരി കുടുംബത്തിന്റെ അധീനതയിലായിരുന്നു കാട്ടകാമ്പാല്‍ പഞ്ചായത്തിന്റെ പകുതിയിലധികവും ഭൂമിയും' എട്ടാം തലമുറയില്‍പ്പെട്ട നമ്പൂതിരി കുടുംബത്തിന്റെ കാരണവരായ കൃഷ്ണന്‍ നമ്പൂതിരി ഓര്‍മ്മകള്‍ പങ്കു വെയ്ക്കുന്നു. 

നാല് അറപ്പുരകളാണ് മനയ്ക്കുണ്ടായിരുന്നത്. കൂടാതെ വലിയ പത്തായപ്പുരയും. കൊയ്‌തെടുക്കുന്ന നെല്ലുകളാണ് അറപ്പുരകളില്‍ സൂക്ഷിക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി പത്തായപ്പുരയും നീക്കിവെച്ചു. കൃഷ്ണന്‍ നമ്പൂതിരിയുടെ അനുജന്‍ രവികുമാര്‍ ആണ് പത്തായപ്പുരയില്‍ താമസിക്കുന്നത്. പതിനഞ്ച് അംഗങ്ങള്‍ ഉള്ള നിലവിലെ തലമുറയ്ക്ക് താമസിക്കാനായി പെരുമ്പുള്ളി മനയൊന്ന് പുതുക്കി. പത്തായപ്പുരയുടെ പ്രൗഢിയും തനിമയും നിലനിര്‍ത്തി അതിനോടു ചേര്‍ന്ന് രണ്ട് പുരകളും നിര്‍മ്മിച്ചു. 1990 ലാണ് ചെറിയ നവീകരണങ്ങള്‍ വേണ്ടി വന്നത്.

ദൃശ്യഭംഗിയുള്ള പെരുമ്പുള്ളി മനയാണ് വീണപൂവ്, അഷ്ടപദി, സമുദായം എന്നീ സിനിമകളുടെ പ്രധാന ലൊക്കേഷനായത്. അടയ്ക്കയും തെങ്ങും വാഴകളും നിറഞ്ഞ് ഏഴ് ഏക്കറോളം വരുന്ന മനയ്ക്ക് രണ്ട് വലിയ കുളങ്ങളുണ്ട്. കൂടാതെ ചെറുകുളങ്ങളും. പതിമൂന്നേക്കര്‍ പാടശേഖരം പാട്ടത്തിന് കൊടുത്തിരിക്കുന്നു. പൂര്‍വപിതാമഹന്മാര്‍ പകര്‍ന്നു നല്‍കിയ ദൈവികത്വം കെടാതെ സൂക്ഷിക്കുന്ന മനയില്‍ ആട്ടുകട്ടില്‍, ഒറ്റത്തടിയില്‍ തീര്‍ത്ത കട്ടിലുകള്‍, വെള്ളികെട്ടിയ നടപ്പുവടികള്‍ എല്ലാം പുതുമയോടെ പുതുതലമുറ സൂക്ഷിക്കുന്നു. 

No comments:

Post a Comment